Saturday, November 28, 2015

എന്‍റെ   ക്ലാസില്‍ ഞാന്‍ നേരിടുന്ന പ്രശ്ന ങ്ങള്‍   ഒട്ടേറെ യാണ്  .

രാവിലെ കാത്തു  നില്‍ക്കുന്ന കുട്ടികള്‍ക്ക്   അത്രയേറെ   സന്തോഷ  വാര്‍ത്ത കളല്ല  പറയാനുണ്ടാവുക
പ്രവീണ  അവരില്‍ ഒരാള്‍  മാത്രമാണ്  .
അവള്‍ക്കേറെ   ഇഷ്ടമുണ്ടായിരുന്ന   അപ്പൂപ്പന്‍   നല്ല മഴയുണ്ടായിരുന്ന   രാത്രിയില്‍ മരിച്ചു  .
പക്ഷെ   അപ്പൂപ്പനെ   അടക്കം  ചെയ്യാന്‍  ഇടമില്ല  .
ആകെയുള്ള  വീടെഴുതി ക്കൊടുത്ത  ഇളയ മകന്‍ അവിടെ  അതിനനുവദിച്ചില്ല
"നിങ്ങളുടെ   വീട്ടിലോ ?ഞാന്‍ ചോദിച്ചു
നോക്കി .പക്ഷെ  മാമന്മാര്‍  ഒരു  വെട്ടു  ഭൂമിയില്‍  വെട്ടിയപ്പോള്‍  തന്നെ  ഞങ്ങളുടെ  വീട് താഴാന്‍  തുടങ്ങി .അവള്‍ പറഞ്ഞു .ആകെ രണ്ടു  സെന്റെ  യുള്ളൂ .ചേടി  മണ്ണാണ്  .അത്  താഴ്ന്നു  പോകും .

പിന്നെ ?
പാതിരാ  കഴിഞ്ഞു   ആ മഴയത്ത്  അപ്പൂപ്പനെയും   കൊണ്ട്  എവിടെയെല്ലാം ഓടിയോ   എന്തോ ".കൊച്ചു മിഴികളില്‍   സങ്കടം ശ്വാസം  മുട്ടി .
നമ്മുടെ   നാട്ടില്‍   ആര്‍ക്കും  ഇല്ല സാര്‍   നമ്മളാഗ്രഹിക്കുന്ന ജിവിതം
എന്‍റെ   മനസ്സ് ഭരണ  കൂടത്തെ  അഭിസംബോധന  ചെയ്തു  .
----------ഒടുവില്‍  ഒരു മകളുടെ വീട്ടില്‍   ആ മൃതദേഹം   നടുവ്   നിവര്‍ത്തി .

അന്ന് ഞങ്ങള്‍ കുറച്ചേ  "പഠന  നേട്ടം "ഉണ്ടാക്കിയുള്ളൂ ..
അന്ന് ഞങ്ങള്‍  മുപ്പത്തൊന്നു  പേര്‍  വളഞ്ഞിരുന്നു  കഥ  പറഞ്ഞു  .കവിത പാടി .കടംകഥ  നിര്‍മ്മിച്ചു
"ആറടി  മണ്ണിന്റെ   അവകാശി "യെ നാടകമാക്കി   അവതരിപ്പിച്ചു .
മതി .അവര്‍ക്ക്  ഏറെ  മനസിലായി .


No comments:

Post a Comment